
തൃശ്ശൂര്‍: നവകേരള ബസിനു നേരെ കരിങ്കൊടി വീശിയ അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന് രംഗത്ത്.വികലാംഗന്നെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്.നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ് .പാവത്തെ കൊണ്ട് ഈ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുക്കുന്നതെന്തിനാണ്. എന്തിനാണ് കുട്ടികളെ കരിങ്കൊടിയുമായി അയക്കുന്നത്. ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗൺമാന്റെ മർദ്ദനത്തെ അദ്ദേഹം ന്യായീകരിച്ചു.അദ്ദേഹത്തിന്റെ ചുമതലയാണ്നിര്വഹിച്ചത്. .നാല്പാടി വാസൂനെ വെടിവച്ചു കൊന്നത് സുധാകരനും ഗൺമാനുമാണ്.ഗൺമാൻമാരുടെ വെല്ലുവിളി രണ്ടാമത്തെത്.ഒന്നാമത്തേത് നവകേരളയാത്രക്കു നേരെയുള്ള ആക്രമണമാണ്.അക്രമവാസനയുള്ളവരെ തെരഞ്ഞുപിടിച്ച് അക്രമത്തിനയക്കുകയാണ്.
ഗവർണർ കേരളത്തിന് അപമാനമാണെന്നും ഇപിജയരാജന് പറഞ്ഞു എന്താണ് വേണ്ടതോ അത് ബന്ധുക്കളും കേന്ദ്ര സർക്കാരും ചെയ്യണം..ഇദ്ദേഹത്തെ ചികിത്സിപ്പിക്കാൻ കോടതിയിൽ പോകാൻ പറ്റുമോ.ഒരു സംസ്ഥാനത്തിന്റെ ഗവർണർ ഇങ്ങനെയാണോ പെരുമാറേണ്ടത്.ഒരു ഭരണതന്ത്രജ്ഞൻ പോകട്ടെ.ഒരു സാധാരണ മനുഷ്യന്റെ നിലവാരത്തിലാണോ ഗവര്‍ണര്‍ സംസാരിക്കുന്നത്..മുതിർന്നവർ ഇങ്ങനെ നിലവാരമില്ലാത്തരീതിയിൽ പോകരുത്.ഒരു സംസ്ഥാനത്തിന്റെ ഗവർണ്ണർ പദവിയെപ്പറ്റി വല്ല നിശ്ചയമുണ്ടോ.ഈ ഗവർണർ പെരുമാറും പോലെ രാഷ്ട്രപതി പെരുമാറിയാൽ പ്രധാനമന്ത്രിയുടെ നില എന്താവും.ഗർണറെ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Last Updated Dec 18, 2023, 11:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]