
ഹൈദരാബാദ്- തനിക്കു വേണ്ടി ഗതാഗത തടസ്സമുണ്ടാക്കരുതെന്നു തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പോലീസിന് നിര്‍ദ്ദേശം നല്കി. തന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ പേരില്‍ സാധാരണ യാത്രിക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. ചന്ദ്രശേഖറ റാവു മുഖ്യമന്ത്രിയായിരിക്കെ കനത്ത സുരക്ഷയില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബാരിക്കേഡുയര്‍ത്തി സാധാരണക്കാരുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം നീക്കിയ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം 15ല്‍ നിന്ന് ഒമ്പതായി കുറയ്ക്കാനും തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചന്ദ്രശേഖര റാവു സ്വീകരിച്ച നിലപാടുകളല്ല തന്റേതെന്നു രേവന്ത് റെഡ്ഡി വ്യക്തമാക്കി. കുളിമുറിയില്‍ വീണ് ഇടുപ്പിനു പരുക്കേറ്റ കെ. സി. ആറിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയ രേവന്ദ് റെഡ്ഡി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു. നിയമസഭാ സ്പീക്കറായി ഗഡ്ഡം പ്രസാദ് കുമാറിനെ തെരഞ്ഞെടുക്കുന്നതില്‍ ബി. ആര്. എസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ നേടിയതിന് പുറമേ കേന്ദ്ര സര്‍ക്കാരുമായി തെലങ്കാനയുടെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ ജി. കിഷന് റെഡ്ഡിയുടെ സഹകരണം തേടുകയും അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടെം സ്പീക്കറാക്കി എ. ഐ. എം. ഐ. എമ്മിനെയും അനുകൂലമാക്കാനും ശ്രമം നടത്തിയിരുന്നു.